Monday, October 25, 2010

ആദരാഞ്ജലികൾ











ഒരു
അപ്പൂപ്പൻ താടിപോലെ
നഗരങ്ങളിൽ നിന്ന്
നഗരങ്ങളിലേക്ക്‌
നീ പാറി നടന്നു

തെരുവിന്റെ മക്കൾക്കിടയിൽ
അവധൂതനായി കഴിഞ്ഞ്‌
ജീവിതത്തിന്റെ മറ്റൊരു തലം
ഞങ്ങൾക്കായി നീ പകർന്നു തന്നു

മിഥ്യയാണെന്നറിഞ്ഞിട്ടും
ഞങ്ങൾ കൊണ്ടുനടക്കുന്ന
ധാരണകളെ കാറ്റിൽ പറത്തി
നീ പല്ലിളിച്ചു കാട്ടി

ഒടുവിൽ നീ സ്വപ്നം കണ്ട
സമത്വലോകം പടുത്തുയർത്താൻ
കച്ചകെട്ടി ഇറങ്ങിയവർ
വാഴും കേരനാട്ടിൽ
നിർജീവമാം നിൻ ഉടലിനെ
ഒരു പ്രദർശനവസ്തുവാക്കി
മാറ്റുമ്പോൾ വിധിയെന്ന
രണ്ടക്ഷരത്തിൽ അഭയം
കണ്ടെത്താനെ ഞങ്ങൾക്ക്‌ കഴിയൂ....