Thursday, December 16, 2010

ലോകപാലകന്‍



ലോകപാലകന്‍


രണ്ടര ഡസന്‍ വിമാനങ്ങളുടെ അകമ്പടിയോടെ ജഗത്‌രക്ഷകന്‍ എഴുന്നള്ളി. അധികാരികളും മാധ്യമങ്ങളും ആഡംബരത്തോടെ കോലാഹങ്ങളുണ്ടാക്കി ആ ദേഹത്തെ വരവേറ്റു. നൂറുകണക്കിന്‌ സേവകരുടെ അകമ്പടിയോടെ ചരിത്രാവശിഷ്ടങ്ങള്‍ സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി ജഗത്‌രക്ഷകന്‍ ശതകോടിമനം കവര്‍ന്നു. വേദികളില്‍ സുസ്‌മേരവദനനായി പ്രത്യക്ഷപ്പെട്ട് ശാന്തിയെക്കുറിച്ചും സമാധനത്തെക്കുറിച്ചും വാതോരാതെ പ്രസംഗിച്ച്‌ കൈയടികള്‍ ഏറ്റുവാങ്ങി. രാജകീയവിരുന്നുകള്‍ക്കുശേഷം കോടികളുടെ വ്യവസ്യായ,ആയുധകരാരുകള്‍ ഒപ്പുവെച്ച് ജഗത്‌രക്ഷകന്‍ ശാന്തിയും സമാധാനവും പരസ്പരസഹകരണവും ഊട്ടിയുറപ്പിച്ചു. രണ്ടു തവണ നേരം പുലര്‍ന്നപ്പോള്‍ ഊഷ്മളമായ യാത്രയെപ്പിനുശേഷം ശാന്തിയും സമാധാനവും നടപ്പിലാക്കാന്‍ ജഗത്‌രക്ഷകന്‍ അടുത്ത രാജ്യത്തേക്ക് യാത്രയായി.



ഭീകരര്‍


എവിടെ നിന്നോ യന്ത്രതോക്കുകളും ബോംബുകളുമായി വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിരപരാധികളെ കൊന്നൊടുക്കി എങ്ങോപോയി മറയുന്നവര്. ഒന്നു കൂടി ചുരുക്കി പറഞ്ഞാല്‍ നാടോ നാളോ പേരോ ഇല്ലാത്ത കല്ലില്‍ തീര്‍ത്ത മനസ്സുള്ള ആയുധധാരികള്‍.

Thursday, December 9, 2010

വിപ്‌ളവകാരി


ഒരിക്കല്‍ അവനൊരു പോരാളിയായിരുന്നു
സമത്വമെന്നൊരാശയത്തെ മാറോടണച്ച്
വീടിനെ മറന്ന കടുംപിടുത്തക്കാരാന്‍

ഒടുവില്‍ പോരാട്ടപാതയില്‍ ദൂതനായി
എത്തിയ തൂവെള്ള ഖദര്‍വസ്ത്രം
അവന്റെ കാതില്‍ ഒരു രഹസ്യമോതി
ഗാന്ധിയും ജെ.പിയും തോറ്റ അടര്‍ക്കളമാണിത്

ആ അര്‍ധസത്യത്തെ ദിനവും ഉരുവിട്ട്
മതിമറന്ന് അവനും മത്സരിക്കുന്നു
മറ്റൊരു കൊള്ളപ്രഭു ആകുവാന്‍

.................

കടപ്പാട് :- ഇന്നലെ കണ്ട അവ്യക്ത സ്വപ്നം

Monday, October 25, 2010

ആദരാഞ്ജലികൾ











ഒരു
അപ്പൂപ്പൻ താടിപോലെ
നഗരങ്ങളിൽ നിന്ന്
നഗരങ്ങളിലേക്ക്‌
നീ പാറി നടന്നു

തെരുവിന്റെ മക്കൾക്കിടയിൽ
അവധൂതനായി കഴിഞ്ഞ്‌
ജീവിതത്തിന്റെ മറ്റൊരു തലം
ഞങ്ങൾക്കായി നീ പകർന്നു തന്നു

മിഥ്യയാണെന്നറിഞ്ഞിട്ടും
ഞങ്ങൾ കൊണ്ടുനടക്കുന്ന
ധാരണകളെ കാറ്റിൽ പറത്തി
നീ പല്ലിളിച്ചു കാട്ടി

ഒടുവിൽ നീ സ്വപ്നം കണ്ട
സമത്വലോകം പടുത്തുയർത്താൻ
കച്ചകെട്ടി ഇറങ്ങിയവർ
വാഴും കേരനാട്ടിൽ
നിർജീവമാം നിൻ ഉടലിനെ
ഒരു പ്രദർശനവസ്തുവാക്കി
മാറ്റുമ്പോൾ വിധിയെന്ന
രണ്ടക്ഷരത്തിൽ അഭയം
കണ്ടെത്താനെ ഞങ്ങൾക്ക്‌ കഴിയൂ....