Wednesday, January 26, 2011

റിപബ്ലിക് ദിന തമാശ

ജന്മനാടിന്റെ സ്വാതന്ത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ത്യാഗികളെ സ്മരിച്ച് ഭാരതം പ്രൌഢിയോടെ അറുപത്തിരണ്ടാം റിപബ്ലിക് ദിനം ആചരിച്ചു. നനാത്വത്തില്‍ എകത്വവും മതേതരത്വവും ജനാധിപത്യവും ഇവിടെ അധികം കോട്ടം തട്ടാതെ നിലനില്‍ക്കുന്നതില്‍ നമുക്ക് അഭിമാനിക്കുക തന്നെ ചെയ്യാം.

എല്ലാ റിപബ്ലിക് ദിനത്തിലും വീരജവന്മാര്‍ക്കും പോലീസ് സേനാംഗങ്ങള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും പുരസ്കാരങ്ങള്‍ നല്‍ക്കി ആദരിക്കാറുണ്ട്. പുസ്‌കാരത്തിന്‌ അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിലുള്ള മൂല്യച്യുതിയാണ്‌ എന്നെ ഇത്തരത്തില്‍ ഒരു കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഒരു കാലത്ത് എല്ലാവരും അഭിമാനത്തോടെ കണ്ടിരുന്ന പത്മപുരസ്കാരങ്ങളുടെ നിലവാരം ഓരോ വര്‍ഷം കഴിയും തോറും താഴ്ന്നുകൊണ്ടിരിക്കുകയാണ്‌. പുരസ്കാരങ്ങള്‍ പിടിച്ചു വാങ്ങാനുള്ള പ്രവണത നമ്മുടെ നാട്ടിലെ പ്രമാണിമാര്‍ക്ക് ഇടയില്‍ വ്യാപകമായി കൊണ്ടിരിക്കുകയാണ്. പത്മപുരസ്കാരങ്ങള്‍ക്ക് സ്വയം അപേക്ഷിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണത്രെ. ഒരു കാശ്മീരിഷാള്‍ കച്ചവടക്കാരന്‌ പത്മശ്രീ കൊടുത്ത് 2009ല്‍(http://www.zeenews.com/news502902.html)സര്‍ക്കാര്‍ നമ്മെ ഞെട്ടിച്ചതാണ്‌. ഇത്തവണയും കുറച്ച് അനര്‍ഹരെങ്കിലും ഈ ലിസ്റ്റില്‍ കയറി പറ്റിയിട്ടുണ്ട്.

ആയുര്‍വേദത്തിന്‌ വേണ്ടി ജീവന്‍ ഒഴിഞ്ഞു വെച്ച മഹാപ്രതിഭയായിരുന്നു ശ്രീ രാഘവതിരുമുല്‍പ്പാട്. അറുപത് വര്‍ഷത്തിലേറെക്കാലം അദ്ദേഹം രോഗിക്കളെ പ്രതിഫല ഇച്ഛകൂടാതെ ചികിത്സിച്ചു. എത്രയോ ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്ക് ലാളിത്യത്തിന്റെ നിറകുടമായ തിരുമുല്‍പ്പാട് നിറദീപമാര്‍ന്ന വഴികാട്ടിയായിരുന്നു. ബഹുഭാഷ പണ്ഡിതനായ അദ്ദേഹം ഒരു സാഹിത്യകാരന്‍ കൂടിയായിരുന്നു. കഴിഞ്ഞ നവംബറില്‍ മരിക്കും വരെ അദ്ദേഹം തന്റെ കര്‍മ്മപാതയില്‍ അടിയുറച്ചു നിന്നു.

മരണാന്തര ബഹുമതിയായി ഈ റിപബ്ലിക് വേളയില്‍ ആ മഹാത്‌മാവിന്‌ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. പക്ഷെ ആദരിച്ച ഈ വേളയിലും ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ അവഗണിച്ച സര്‍ക്കാര്‍ വീണ്ടും ആ മഹാപ്രതിഭയെ അവഹേളിച്ചു. പുരസ്കാര വിവരം അറിയിക്കാന്‍ വേണ്ടി തിരുമുല്‍പ്പാടിന്റെ വീട്ടിലേക്ക് വിളിച്ച സാംസ്കാരിക വകുപ്പിലെ അധികാരികള്‍ രണ്ടുമാസം മുന്‍പ് മരിച്ച തിരുമുല്‍പ്പാടിനെ തിരക്കിയത്രെ. ഇതിന്‌ ഒരു മറുപുറം കൂടിയുണ്ട് ഇത്തവണത്തെ പുരസ്കാരം ലഭിച്ചവരുടെ കൂട്ടത്തില്‍ നക്ഷത്രാശുപത്രിക്കളുടെ മേധാവികളും പെട്ടും.

എന്താണ്‌ ഇതിന്റെ ഒക്കെ അര്‍ത്ഥം?


Wednesday, January 19, 2011

ബിനായക്‌ സെന്‍












നീതികാക്കാന്‍ കണ്ണുകെട്ടിയ നീതിദേവത
സര്‍ക്കാര്‍ അഭിഭാക്ഷകന്റെ വാദം കേട്ട്
തുലാസ് താഴെയിട്ട് കാതും പൊത്തി
കാരുണ്യം വാക്കിലും നോട്ടത്തിലും
ഒതുക്കാതെ നക്ഷത്രാശുപത്രി കെട്ടാതെ
ഗിരിജനങ്ങളെ ചികിത്സിക്കുന്നവന്‍
രാജ്യദ്രോഹിയാണുപോലും

..........................................

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

http://www.binayaksen.net/

http://www.thehindu.com/news/national/article974301.ece